28 Mar 2013

ആമേന്‍ - നല്ല സിനിമകളുടെ നാമത്തില് ആമേന് 7.10/10

1970കളുടെ പശ്ചാത്തലത്തില് കുമരംകരി എന്ന ഗ്രാമത്തില് നടക്കുന്ന വ്യതസ്തമായ ഒരു പ്രണയ കഥയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍. കുമരംകരിയിലെ ക്രിസ്തീയ ദേവാലയം വക ബാന്റ് സംഘത്തില് പ്രവര്ത്തിച്ചിരുന്ന എസ്ത്തപ്പാന്റെ മകനാണ് സോളമന്. അപ്പന്റെ മരണത്തിനു ശേഷം ബാന്റ് സംഘത്തില് ക്ലാര്നെറ്റ് വായിക്കുവാന് ആഗ്രഹിക്കുന്ന സോളമന്റെ കഴിവിനെ,പള്ളി വികാരിയയോ ഇടവകക്കാരോ വിശ്വസിക്കുന്നില്ല. ബാന്റ് സംഘത്തിന്റെ പ്രധാന ക്ലാര്നെറ്റ് വായനക്കാരനായ ലൂയിസ് പപ്പാന് മാത്രമാണ് ഉറ്റചങ്ങാതിയായിരുന്ന എസ്തപ്പന്റെ മകനു വേണ്ടി മറ്റുള്ളവരുമായി വാദത്തില് എര്പെടുന്നത്. ദരിദ്ര കുടുംബത്തില് ജനിച്ചു വര്ന്ന സോളമനും, അതെ നാട്ടിലെ സമ്പന്ന കുടുംബത്തില് ജനിച്ച ശോശന്നയും തമ്മില് പ്രണയത്തിലാണ്. ശോശന്നയുടെ മുമ്പില് മാത്രം മനോഹരമായി ക്ലാര്നെറ്റ് വായിക്കുന്ന സോളമന്, ബാന്റ് സംഘത്തില് ഇടംനെടുവാന് വേണ്ടി ക്ലാര്നെറ്റ് വായിക്കുവാന് പറ്റുന്നില്ല. സോളമന്റെയും ശോശന്നയുടെയും പ്രേമബന്ധം അറിയുന്ന ശോശന്നയുടെ വീട്ടുകാര്, അവള്ക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുവാന് ശ്രമിക്കുന്നു. ഈ പ്രശ്നങ്ങളോടൊപ്പം, തൊട്ടടുത്ത കരയിലെ മറിയാമ്മയുടെ ബാന്റ് സംഘത്തോടൊപ്പം സ്ഥിരമായി തോറ്റുകൊണ്ടിരിക്കുന്ന കുമരംകിരിയിലെ ബാന്റ് സംഘത്തെ പിരിച്ചുവിടാന് ശ്രമിക്കുന്ന പള്ളി വികാരിയും, കുമാരംകിരിയിലെ ബാന്റ് സംഘത്തെ നിരന്തരം കളിയാക്കുന്ന മറിയാമ്മയുടെ ബാന്റ് സംഘത്തെ വെല്ലുവിളികളും എല്ലാം കുമാരംകിരിയിലെ നാട്ടുവാസികളെയും സോളമനെയും ദോഷകരമായി ബാധിക്കുന്നു. ഈ പ്രശനങ്ങള്ക്കിടയില് ഒരാശ്വാസമായി വരുന്നു ഫാദര് വിന്സെന്റ് വട്ടോളി. വട്ടോളിയുടെ വരവോടെ സോളമനും കുമാരംകിരിയിലെ നാട്ടുവാസികളും വീണ്ടും ഉര്ജ്ജം വീണ്ടെടുക്കുന്നു. അങ്ങനെ, സോളമന്റെ ശോശന്നയോടുള്ള പ്രണയം ഒന്നുകൂടെ ശക്തമാകുകയും, സോളമന്റെ ക്ലാര്നെറ്റ് വായനയിലൂടെ അയാള്ക്ക് ബാന്റ് സംഘത്തില് ഇടവും നേടിക്കൊടുക്കുന്നു. തുടര്ന്നു കുമാരംകിരിയില് നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 

കഥ,തിരക്കഥ: ഗുഡ് 
സംവിധയകാന് ലിജോ ജോസ് പെല്ലിശ്ശേരിയും നവാഗതനായ പി.എസ്.റഫീക്കും ചേര്ന്നാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. കായലിനടുത്ത് സ്ഥിതി ചെയ്യുന്ന കുമരംകിരി എന്ന കൊച്ചു ഗ്രാമത്തില് നടക്കുന്ന സംഗീത സാന്ദ്രമായ ഒരു പ്രണയകഥയാണ് ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ലിജോയും റഫീക്കും ചേര്ന്നു അമെനു വേണ്ടി എഴുതിയിരിക്കുന്നത്. നാട്ടുകാര് തമ്മിലുള്ള രസകരമായ പാരകളും വഴക്കുകളും ആക്ഷേപഹാസ്യ കഥാസന്ദര്ഭങ്ങളിലൂടെ, നര്മം കലര്ന്ന സംഭാഷണങ്ങളിലൂടെ തിരക്കഥയില് ഉള്പെടുത്തിയിരിക്കുന്നു. ഒട്ടേറെ കഥാപാത്രങ്ങളുള്ള ഈ സിനിമയില് ഓരോ കഥാപാത്രത്തിന്റെ രൂപികരണവും വളരെ ശ്രദ്ധയോടെയാണ് തിരക്കഥ രചയ്താക്കള് എഴുതിയിരിക്കുന്നത്. സോളമന്റെയും ശോശന്നയുടെയും ഫാദര് വട്ടോളിയുടെയും ലൂയിസ് പാപ്പാന്റെയും പള്ളി വികരിയുടെയും മറിയാമ്മയുടെയും ഒക്കെ കഥാപാത്രരൂപികരണം കൃത്യമായ രീതിയിലാണ് എഴുതിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചുള്ള സംഭാഷണങ്ങളും എഴുതുവാന് ലിജോയ്ക്കും റഫീക്കിനും സാധിച്ചു. സോളമനും ശോശന്നയും തമിലുള്ള പ്രണയരംഗങ്ങള് എചുകെട്ടലില്ലാതെ അവതരിപ്പിക്കുവാന് തിരക്കഥ രചയ്തകള്ക്ക് കഴിഞ്ഞുട്ടുണ്ട്. സിനിമയുടെ ആദ്യപകുതിയിലും രണ്ടംപകുതിയിലും കുറെയേറെ രംഗങ്ങള് വലിചുനീട്ടിയതു പോലെ അനുഭവപെട്ടു എന്നതലാതെ, ക്ലൈമാക്സ് ഉള്പ്പടെയുള്ള ഒട്ടുമിക്ക രംഗങ്ങളും പുതുമയുള്ളതായിരുന്നു. ഒന്ന് രണ്ടു വളി വിടുന്ന രംഗങ്ങളും തമാശകളും ഒഴികെ സിനിമയില് മറ്റൊരു രംഗവും അധികപറ്റായി തോന്നിയിട്ടില്ല. ഈ സിനിമയിലെ പല രംഗങ്ങളും പശ്ചാത്തല സംഗീതത്തിന്റെ സഹായത്തോടെ സംഭാഷണങ്ങളില്ലാതെ പരഞ്ഞുപോയതും തിരക്കഥയിലെ മികവു തന്നെ. അഭിനന്ദനങ്ങള്!

സംവിധാനം: ഗുഡ്
നായകന്, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകള്ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയുന്ന സിനിമയാണ് അമേന്. പുതുമകള് നിറഞ്ഞ പരീക്ഷണ സിനിമകള് ഒരുപാട് നിര്മ്മിക്കപെടുന്ന ഈ കാലഘട്ടത്തില്, വളരെ വ്യതസ്തങ്ങളായ മൂന്ന് സിനിമകളാണ് ലിജോ സംവിധാനം ചെയ്തിരിക്കുന്നത്. സാധാരണ ഒരു കഥയെ വ്യതസ്തമായ ശൈലിയില് അവതരിപ്പിക്കുക എന്നത് എളുപ്പമായ കാര്യമല്ല. ഒരൊറ്റ കഥാസന്ദര്ഭം പോലും മുമ്പ് കണ്ടിട്ടുള്ളതാണെന്ന് തോന്നിപ്പിക്കാതെ വളരെ വ്യതസ്ത രീതിയില് അവതരിപ്പിക്കുവാന് ലിജോ സാധിച്ചു. മികവുറ്റ സാങ്കേതിക പ്രവര്ത്തകരെ ഉപയോഗിക്കുകയും, കഴിവ് തെളിയിച്ചതും പുതുമുഖങ്ങലായ നടീനടന്മാരെയും മികവുറ്റ രീതിയില് അഭിനയിപ്പിക്കുവാന് സംവിധായകന് സാധിച്ചതാണ് ഈ സിനിമ പ്രേക്ഷകര് സ്വീകരിക്കുവാനുള്ള കാരണം. കുമാരംകിരി എന്ന സാങ്കല്പ്പിക ഗ്രാമവും, 1970കളുടെ പശ്ചാത്തലവും, ആ കാലഘട്ടത്തിലെ സംഭാഷണങ്ങളും, വസ്ത്രധാരണവും, മേക്കപും, എന്നുവേണ്ട ഓരോ ഫ്രെയിമിലും അഭിനയിക്കുന്ന നടീനടന്മാരുടെ ചലനങ്ങള് വരെ സംവിധയകന് ശ്രദ്ധിച്ചിട്ടുണ്ട്. സിനിമയുടെ ദൈഘ്യം ഒരല്പം കുറച്ചിരുന്നുവെങ്കില് ഈ സിനിമ ഇതിലും മികച്ചതാകുമായിരുന്നു. സിനിമയുടെ ചിലയിടങ്ങളില് ഇഴച്ചില് അനുഭവപെടുന്നുണ്ട് ദോഷകരമായി സിനിമയെ ബാധിച്ചിട്ടില്ല എന്ന കാര്യത്തില് സംവിധായകന് ആശ്വസിക്കാം. സിനിമ കമ്പനി എന്ന സിനിമയ്ക്ക് ശേഷം ഫരീദ്‌ ഖാന് നിര്മ്മിച്ചിരിക്കുന്ന ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത് കൊച്ചി ടാകീസാണ്.
 


സാങ്കേതികം: വെരി ഗുഡ്
മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്നതരത്തില് ലോകോത്തര ചായാഗ്രഹണ നിലവാരം പുലര്ത്തുന്ന ദ്രിശ്യങ്ങളാണ് ഈ സിനിമയ്ക്ക് വേണ്ടി പുതുമുഖം അഭിനന്ദന് രാമാനുജം പകര്ത്തിയിരിക്കുന്നത്. ഒറ്റവാക്കില് പറഞ്ഞാല് അത്യുഗ്രന് ചായാഗ്രഹണം ആണ് ഈ സിനിമയില് അഭിനന്ദന് നിര്വഹിച്ചിരിക്കുന്നത്. അഭിനന്ദനങ്ങള്! മനോജാണ് ഈ സിനിമയുടെ ചിത്രസന്നിവേശം നിര്വഹിച്ചുകൊണ്ട് ദ്രിശ്യങ്ങള് കൂട്ടിയോജിപ്പിച്ചത്. കാവാലം നാരായണപണിക്കര്, പി.എസ്.റഫീക്ക് എന്നിവരുടെ വരികള്ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് പ്രശാന്ത്‌ പിള്ളയാണ്. എട്ടു പാട്ടുകളുള്ള ഈ സിനിമയുടെ പശ്ചാത്തല സംഗീതം നിര്വഹിചിരിക്കുന്നതും  പ്രശാന്താണ്. ഈ സിനിമയുടെ മറ്റൊരു സവിശേഷതയാണ് ഈ സിനിമയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും. ഓരോ രംഗങ്ങള്ക്കും അനിയോജ്യമായ ശബ്ദമിശ്രണം നല്ക്കിയത് രംഗനാഥ് രവീയാണ്. അംഗീകാരങ്ങള് ഏറെ ലഭിക്കുവാന് സാധ്യതയുള്ള രീതിയിലാണ് എം.ബാവയുടെ കലാസംവിധാനം. കുട്ടനാട്ടിലെ ഒരു ചെറിയ ഗ്രാമം, 1970 കളിലെ രീതിയിലേക്ക് മാറ്റുന്നതില് ബാവയുടെ പങ്കു ചെറുതല്ല. രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും സിജി തോമസിന്റെ വസ്ത്രാലങ്കാരവും സിനിമയ്ക്കുതക്കുന്നവയാണ്. ഏവര്ക്കും അഭിനന്ദനങ്ങള്!


അഭിനയം: ഗുഡ്
മലയാള സിനിമയിലെ പുതിയ താരോദയം ഫഹദ് ഫാസില്, എല്ലാത്തരം വേഷങ്ങളും തനിക്കു അനായാസം അഭിനയിക്കുവാന് സാധിക്കും എന്ന തെളിയിച്ചിട്ടുള്ള ഇന്ദ്രജിത്ത് എന്നിവര് നായകന്മാരകുന്ന അമേനില്, സ്വാതി റെഡ്ഢിയാണ് നായികയാവുന്നത്. കലാഭവന് മണി, മകരന്ദ് ദേശ്പാണ്ടേ, ജോയ് മാത്യു, നന്ദു, സുധീര് കരമന, അനില് മുരളി, സുനില് സുഖദ, ശശി കലിങ്ക, ചാലി പാല, നതാഷ, രചന നാരായണന്കുട്ടി, കുളപ്പുള്ളി ലീല, സാന്ദ്ര തോമസ്‌ എന്നിവരും ഈ സിനിമയില് അഭിനയിച്ചിട്ടുണ്ട്. മികച്ച വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിക്കൊണ്ടിരിക്കുന്ന ഫഹദ് ഫാസില് ഈ സിനിമയിലും മികച്ച അഭിനയം കാഴ്ച്ചവേചിരിക്കുന്നു. രസകരമായ രീതിയിലാണ് ഇന്ദ്രജിത്ത് ഫാദര് വട്ടോളിയെ അവതരിപ്പിച്ചിരിക്കുന്നത്. പുതുതലമുറയിലെ നായകന്മാരില് ഇന്ദ്രജിത്തിന് മാത്രം ചെയ്യാന് സാധിക്കുന്നതാണ് ഈ കഥാപാത്രം. അതുപോലെ കലഭാവാന് മണി, ജോയ് മാത്യു, സുനില് സുഖദ, സുധീര് കരമന, നന്ദു, മകരന്ദ് ദേശ്പണ്ടേ, അനില് മുരളി എന്നിവരും കുറെ പുതുമുഖങ്ങളും മികച്ച രീതിയില് അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.അഭിനന്ദന് രാമാനുജന്റെ ചായാഗ്രഹണം
2.നടീനടന്മാരുടെ അഭിനയം
3.പുതുമകള് ഏറെയുള്ള കഥാസന്ദര്ഭങ്ങളും സംഭാഷണങ്ങളും
4.ലിജോ ജോസിന്റെ സംവിധാനം
5.പശ്ചാത്തല സംഗീതം, ചിത്രസന്നിവേശം
6.പ്രശാന്ത്‌ പിള്ളയുടെ പാട്ടുകള്  

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സിനിമയുടെ ദൈര്ഘ്യം
2.ഇഴച്ചില് അനുഭവപെടുന്ന ചില രംഗങ്ങള്
3.ചില അസഭ്യ സംഭഷണങ്ങള്

ആമേന്‍ റിവ്യൂ: പുതുമയാര്ന്ന അവതരണ രീതിയും, ഇന്നുവരെ മലയാള സിനിമയില് കാണാത്ത ദ്രിശ്യഭംഗിയും, എച്ചുകെട്ടലില്ലാത്ത പ്രണയ രംഗങ്ങളും, വേറിട്ട ക്ലൈമാക്സും, ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനവും, അഭിനേതാക്കളുടെ മികച്ച പ്രകടനവും അമേനെ വ്യതസ്തമാക്കുന്നു.

ആമേന്‍ റേറ്റിംഗ്: 7.10/10
കഥ,തിരക്കഥ: 7/10 [ഗുഡ്] 
സംവിധാനം:7/10 [ഗുഡ്]
സാങ്കേതികം:4/5[വെരി ഗുഡ്]
അഭിനയം:3.5/5[ഗുഡ്]
ടോട്ടല്: 21.5/30 [7.10/10] 

സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി
രചന: പി.എസ്.റഫീക്ക്, ലിജോ ജോസ് 
നിര്മ്മാണം: ഫരീദ് ഖാന്
ചായാഗ്രഹണം: അഭിനന്ദന് രാമാനുജന്
ചിത്രസന്നിവേശം: മനോജ്‌
വരികള്: കാവാലം നാരായണ പണിക്കര്,പി.എസ്.റഫീക്ക്
സംഗീതം: പ്രശാന്ത്‌ പിള്ള
പശ്ചാത്തല സംഗീതം: പ്രശാന്ത്‌ പിള്ള
കലാസംവിധാനം: എം.ബാവ
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
ശബ്ദമിശ്രണം: രംഗനാഥ് രവീ
വസ്ത്രാലങ്കാരം:സിജി തോമസ്‌ നോബെല്
വിതരണം: കൊച്ചി ടാകീസ്

No comments:

Post a Comment