30 Dec 2010

മേരിക്കുണ്ടൊരു കുഞ്ഞാട്

കല്യാണരാമന്‍ എന്ന മെഗാഹിറ്റ്‌ സിനിമയ്ക്ക് ശേഷം ദിലീപ്-ഷാഫി-ബെന്നി.പി.നായരമ്പലം ടീം ഒന്നിക്കുന്ന സിനിമയാണ് മേരിക്കുണ്ടൊരു കുഞ്ഞാട്. വൈശാഖ മുവീസിന്റെ ബാനറില്‍ രാജന്‍ നിര്‍മിച്ച ഈ സിനിമയില്‍ ദിലീപാണ് സോളോമന്‍ അഥവാ കുഞ്ഞാട് എന്ന കഥാപാത്രമായി അഭിനയിക്കുന്നത്.ദിലീപ്, ബിജു മേനോന്‍, വിജയരാഘവന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, ആനന്ദ്, അപ്പഹാജ, ഭാവന, വിനയപ്രസാദ് എന്നിവാരന് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

കുഞ്ഞാട് സോളമന്‍ ജന്മം കൊണ്ട് ഒരു ഭീരുവാണ്. ഒരു പണിയും ചെയ്യാതെ എല്ലാ ദിവസവും...എന്തെങ്കിലും മണ്ടത്തരം കാണിച്ചു നാട്ടുകാരുടെ തല്ലുംകൊണ്ട് ജീവിക്കുന്ന ഒരു സാധരനക്കരനാണ്. ഭീരുവാനെങ്കിലും, സോളമന് ഒരു പ്രണയമുണ്ട്.അതെ നാട്ടിലെ, പ്രമാണിയായ ഇട്ടിച്ചന്റെ മകള്‍ മേരിയെയാണ് സോളമന്‍ പ്രണയിക്കുന്നത്‌. ഇതേ കാരണത്താല്‍...മേരിയുടെ സഹോദരങ്ങള്‍...സ്ഥിരമായി സോളമനെ തല്ലാറുണ്ട്. അങ്ങനെ, വീട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും നടുവല്‍ പേടിച്ചു ജീവിക്കുന്ന സോളമന്റെ ജീവിതത്തില്‍...ജോസ് എന്ന ഒരു ഗുണ്ട കടന്നുവരുന്നു...ഇതോടെ...സോളമന്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് ചെന്ന് ചാടുന്നു...ഇതാണ് ഈ സിനിമയുടെ കഥയും..കഥപശ്ചാത്തലവും. വളരെ രസകരമായ രീതിയിലാണ് എവിടെ നിന്ന് കഥ മുന്നോട്ടു പോകുന്നത്. ആരാണ് ജോസ്?,അയാള്‍ എന്തിനാണ് ആ നാട്ടിലേക്ക് വന്നത്?, സോളമന്, മേരിയെ വിവാഹം ചെയ്യാന്‍ പറ്റുമോ? ഇതെല്ലാമാണ്.. മേര്യ്ക്കുണ്ടൊരു കുഞ്ഞാടിന്റെ അവസാന രംഗങ്ങളില്‍ കാണിക്കുന്നത്. 


ബെന്നി.പി.നായരമ്പലമാണ് ഈ സിനിമയുടെ തിരക്കഥ രചന നിര്‍വഹിച്ചിരിക്കുന്നത് . വലിയ കുഴപ്പങ്ങലോന്നുമില്ലാതെ കഥ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ട് ബെന്നിക്കും ഷാഫിക്കും. അതേപോലെ തന്നെ..ഷാഫിയുടെ സംവിധാനവും, തൊടുപുഴയുടെ മനോഹരമായ ലോക്കെഷനുകളും ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. എങ്കിലും, ഈ സിനിമയ്ക്ക് എന്തൊക്കയോ പോരായ്മകളുണ്ട്. അതില്‍ എടുത്തു പറയേണ്ടത്....ദിലീപിന്റെ ചില രംഗങ്ങളിലുള്ള അഭിനയമാണ്...,പഴയ സിനിമകളായ ചാന്തുപൊട്ടിനെയും, ചക്കരമുത്തിനെയുമൊക്കെ ഓര്‍മിപ്പിക്കുന്നു.ഒരാവശ്യവുമില്ലാത്ത എന്തക്കയോ പൊട്ടത്തരങ്ങള്‍ ദിലീപിനെ കൊണ്ട് പറയിപ്പിച്ചിട്ടുണ്ട്. ഇങ്ങനത്തെ തമാശ മലയാളി പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്ന നല്ല ഭോദ്യമുള്ള കൂട്ടുകെട്ടാണ് ബെന്നി-ഷാഫി[ലോലിപോപ്പ്]. എന്നിട്ടും..കുറെ വളിപ്പ് തമാശകള്‍ കുത്തികെട്ടിയിട്ടുണ്ട് ഈ സിനിമയില്‍. 
                                                                 
കല്യാണരാമന്‍ സിനിമയിലുള്ള പോലെ...നല്ല വിഭവങ്ങളൊന്നും പ്രതീക്ഷിക്കാതെ പോകുന്ന പ്രേക്ഷകര്‍ക്കും, ദിലീപ് ആരാധകര്‍ക്കും ഇഷ്ടമാകും ഈ സിനിമ. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌..ചിലപ്പോള്‍ മോശമായി തോന്നിയേക്കാം. 

മേരിക്കുണ്ടൊരു കുഞ്ഞാട് റേറ്റിംഗ് ആവറേജ് [2.5 / 5]


സംവിധാനം: ഷാഫി
രചന: ബെന്നി.പി.നായരമ്പലം 

നിര്‍മ്മാണം: വൈശാഖ മുവീസ്
ചായാഗ്രഹണം: ശാം ദത്ത്
സംഗീതം: ബേര്‍ണി-ഇഗ്നേഷ്യസ്
വരികള്‍: അനില്‍ പനച്ചൂരാന്‍

27 Dec 2010

ടൂര്‍ണമെന്റ്

ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ ലാല്‍ നിര്‍മിച്ച സിനിമയാണ് ടൂര്‍ണമെന്റ്.ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിചിരിക്കുനത് ലാല്‍ തന്നെയാണ്. എപ്പോഴും പുതുമകളുമായി എത്തുന്ന ലാല്‍... ഇത്തവണെയും പതിവ് തെറ്റിക്കാതെ കുറെ പുതുമകളും, പുതുമുഖങ്ങളുമായാണ് ടൂര്‍ണമെന്റ് ഒരുക്കിയിരിക്കുന്നത്. വേണുവാണ് ചായാഗ്രഹണം. വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് ദീപക് ദേവാണ്. ടൂര്‍ണമെന്റില്‍ സംവിധായകന്‍ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസില്‍, മനു, പ്രവീണ്‍, ജോണ്‍, ആര്യന്‍, പ്രജന്‍, രൂപ മഞ്ജരി, സിദ്ദിക്ക്, സലിം കുമാര്‍, കൊച്ചു പ്രേമന്‍, ഇന്ദ്രന്‍സ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

ബാംഗ്ലൂരില്‍ നടക്കുന്ന ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാനായി കേരളത്തില്‍ നിന്നും ഒരുകൂട്ടം ചെറുപ്പക്കാര്‍ പുറപ്പെടുന്നു.കൊച്ചിയില്‍ നിന്നും മൂന്ന് പേരും, തൃശൂരില്‍ നിന്നും ഒരാളും, പിന്നെ ഇവരുടെ കൂടെ ഒരു പെണ്‍കുട്ടിയും ഉണ്ട് ബാംഗ്ലൂര്‍ യാത്രയ്ക്ക്. ഇവരെ കൂടാതെ, മൈസൂരില്‍ നിന്നും ഒരാള്‍ യാത്രയില്‍ കൂടെയുണ്ടാകും എന്ന പ്രതീക്ഷയും...ഇവരില്‍ ആര്‍ക്ക് ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും? ഇവരുടെ യാത്രയ്ക്കിടയില്‍ കുറെ സംഭവങ്ങളുണ്ടാകുന്നു...ആ സംഭവങ്ങളാണ് ടൂര്‍ണമെന്റ് എന്ന സിനിമയുടെ കഥ.

നല്ല ഒരു കഥയോ, അതിനു പറ്റിയ  കെട്ടുറപ്പുള്ള തിരക്കഥയോ ഇല്ലാതെയാണ് ലാല്‍ ഈ സിനിമ ഒരുക്കിയത്. സിനിമയുടെ ആദ്യ പകുതിയില്‍ നാലംഗ സംഗത്തിന്റെ സൗഹൃദവും..അവര്‍ ബാംഗളൂരിലേക്ക് പോകുന്നതിനടിയില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് കാണിക്കുന്നത്. എന്നാല്‍..സിനിമയുടെ രണ്ടാം പകുതിയില്‍...ആദ്യം നടന്ന സംഭാവങ്ങളുടെയെല്ലാം ഒരു മറുവശം എന്ന രീതിയില്‍..അതെ രംഗങ്ങള്‍ വീണ്ടും കാണിക്കുന്നു. അതിലൂടെ...ചില സസ്പെന്‍സും, വഴിത്തിരുവുകളും വെളിവാകുന്നു. തികച്ചും പരീക്ഷണാര്‍ത്ഥത്തില്‍ തന്നെയാണ് ലാല്‍ ഈ സിനിമയെ സമീപിച്ചിരിക്കുന്നത്. പക്ഷെ, അതില്‍ വിജയം കൈവരിക്കാനായില്ല ലാലിന്.

ഈ സിനിമയിലെ നില...നില..എന്ന ഗാനവും, മയിലെ...കുയിലേ.. എന്ന ഗാനവും മനോഹരമായാണ് ചിട്ടപെടുത്തിയിരിക്കുന്നത്. നില..നിലാ...ഗാനം ചിത്രവല്‍കരിചിരിക്കുന്നത് സംവിധായകന്‍ അമല്‍ നീരദ് ആണ്. സാജന്റെ ചിത്രസംയോജനവും, അലക്സ്‌ പോളിന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ടത് ദീപക് ദേവിന്റെ സംഗീതം തന്നെയാണ്.

വലിയ പ്രതീക്ഷകളൊന്നും വെയ്ക്കാതെ സിനിമ കാണാന്‍ പോക്കുന്നവര്‍ക്കും, ലാല്‍ എന്ന സംവിധായകന്റെ മുന്‍കാല സിനിമകളിലുള്ള  വിഭവങ്ങളൊന്നും പ്രതീക്ഷിക്കാതെ പോകുന്നവര്‍ക്കും ടൂര്‍ണമെന്റ് ഇഷ്ടമായേക്കാം.

ടൂര്‍ണമെന്റ് റേറ്റിംഗ്: ബിലോ ആവറേജ് [2 / 5 ]


രചന,നിര്‍മ്മാണം,സംവിധാനം: ലാല്‍
ചായാഗ്രഹണം: വേണു
ചിത്രസംയോജനം: സാജന്‍
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: ദീപക് ദേവ്
പശ്ചാത്തല സംഗീതം: അലക്സ്‌ പോള്‍

21 Dec 2010

കാണ്ഡഹാര്‍

അമിതാബ് ബച്ചന്‍ - മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മേജര്‍ രവി ഒരുക്കിയ ഏറ്റവും പുതിയ മലയാള സിനിമയാണ് കാണ്ഡഹാര്‍. മോഹന്‍ലാലിന്‍റെ നിര്‍മ്മാണ കമ്പനിയായ പ്രണവം ആര്‍ട്സ്, സിയോ ഇന്റര്‍നാഷണല്‍ സുനില്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് കാണ്ഡഹാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നി സിനിമകള്‍ക്ക്‌ ശേഷം വീണ്ടു മോഹന്‍ലാല്‍ മേജര്‍ മഹാദേവനായി എത്തുന്നു. 1999-ല്‍ അഫ്ഗാനിസ്ഥാനില്‍ വെച്ചുണ്ടായ ഇന്ത്യന്‍ വിമാന രാഞ്ചലിനെ ആസ്പദമാക്കിയാണ് കാണ്ഡഹാര്‍ ഒരുക്കിയിരിക്കുന്നത്. അമിതാബ് ബച്ചന്‍ സിനിമയില്‍ ലോകനാഥ് ശര്‍മ്മ എന്ന അധ്യാപകന്റെ വേഷത്തിലാന്നെത്തുന്നത്. അദ്ധേഹത്തിന്റെ മകനായി ഗണേഷ് വെങ്കിട്ടരാമന്‍ സൂര്യ എന്ന പട്ടാളക്കാരനായി വേഷമിടുന്നു. ഇവരെ കൂടാതെ, സംവിധായകന്‍ മേജര്‍ രവി, കെ.പി.എ.സി.ലളിത, സുമലത, അനന്യ എന്നിവരുമുണ്ട് ഈ സിനിമയില്‍.


സിനിമയിലുടനീളം വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കാണ് സംവിധായകന്‍ പ്രാധാന്യം നല്ക്കിയത്.  മോഹന്‍ലാലും, അമിതാബ് ബച്ചനും നല്ല അഭിനയ ശൈലികൊണ്ട് ആ രംഗങ്ങള്‍ ഭംഗിയാക്കിയിടുണ്ട്. പക്ഷെ അതല്ലാതെ... യുദ്ധങ്ങളോ, നല്ല ആക്ഷന്‍ രംഗങ്ങളോ ഇല്ല ഈ സിനിമയില്‍. വളരെ പരിതാപകരമായ തിരക്കഥ രചനയാണ് ഈ സിനിമയില്‍ മേജര്‍ രവിയുടെത് എന്ന തുറന്നു പറയുന്നതില്‍ ഖേദിക്കുന്നു. അമിതാബ് ബച്ചനെയും, മോഹന്‍ലാലിനെയും ഒരുമിച്ചു കിട്ടിയിട്ട് അത് പൂര്‍ണമായി ഉപയോഗപെടുത്താന്‍ കഴിഞ്ഞില്ല എന്നത് ഒരു സംവിധായകനെന്ന രീതിയില്‍ മേജര്‍ രവിയുടെ പരാജയമാണ്. വളരെ നല്ല കഥ തന്തു എത്ര മോശമാക്കി തിരക്കഥയക്കാമോ എന്നതിന്റെ ഉദാഹരണമാണ് കാണ്ഡഹാര്‍. സിനിമയുടെ അവസാനം വിമാനം റാഞ്ചുന്ന സീനുകളെല്ലാം പക്വതയും പാകതയും ഇല്ലാത്ത സംവിധായകനെ പോലെയാണ് മേജര്‍ രവി ദ്രിശ്യവല്‍ക്കരിചിരിക്കുന്നത്.

നമ്മുടെ രാജ്യത്തിന്റെ തന്നെ അഭിമാനങ്ങളായ അമിതാബ് ബച്ചനും, മോഹന്‍ലാലും ഒരുമിച്ചഭിനയിക്കുന്നു എന്നതല്ലാതെ മറ്റൊരു സവിശേഷതയും ഇല്ലാതെ സിനിമയാണ് കാണ്ഡഹാര്‍. കുറെ നേരം ഇവരെ സിനിമ തിയറ്ററിലെ വലിയ സ്ക്രീനില്‍ കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് കാണ്ഡഹാര്‍ കാണാം. അല്ലാത്തവര്‍, മറ്റൊരു കീര്‍ത്തിചക്രയ്ക്ക് വേണ്ടി കാത്തിരിക്കുക.



കാണ്ഡഹാര്‍ റേറ്റിംഗ് : മോശം സിനിമ [1.5 / 5 ]


രചന, സംവിധാനം: മേജര്‍ രവി
നിര്‍മ്മാണം: മോഹന്‍ലാല്‍, സുനില്‍ നായര്‍
ചായാഗ്രഹണം: രവി വര്‍മന്‍
സംഗീതം: സമീര്‍ ടണ്ടോന്‍

15 Dec 2010

ബെസ്റ്റ് ആക്ടര്‍

ബിഗ്‌ സ്ക്രീന്‍ സിനിമയ്ക്ക് വേണ്ടി സിനിമകളുടെയും പരസ്യ ചിത്രങ്ങളുടെയും ഫോട്ടോഗ്രാഫര്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ബെസ്റ്റ് ആക്ടര്‍. സിനിമ നടനാകണമെന്ന ആഗ്രഹത്തോടെ ജീവിക്കുന്ന മോഹന്‍ എന്ന സ്കൂള്‍ അധ്യാപകന്റെ വേഷത്തിലാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്നത്. നാട്ടിന്‍പുറത്തെ സ്കൂളില്‍ ഹിന്ദി മാഷായ മോഹന്‍ ഒരു സിനിമ ഭ്രാന്തനാണ്. അയാളുടെ ജീവിതത്തിലെ ഒരേയൊരു ലക്‌ഷ്യം സിനിമ നടനാകുക എന്നതാണ്. അതിനുവേണ്ടി ജോലിയും, വീടും ഉപേക്ഷിച്ചു സിനിമ സംവിധയകരെയെല്ലാം കണ്ടു അഭിനയിക്കാന്‍ ഒരു അവസരം ചോദിച്ചു നടക്കലാണ് മോഹന്‍ മാഷിന്റെ ജോലി. പക്ഷെ, അതെല്ലാം പരാജയങ്ങളാകുന്നു. അങ്ങനെ അപമാനിതനാക്കുന്ന മോഹന്‍ അയാളുടെ സുഹൃത്തിനെ തേടി കൊച്ചിയിലെത്തുന്നു. അവിടെ വെച്ച് ഒരുക്കൂട്ടം സിനിമാക്കാരെ പരിച്ചയപെടുന്നു. അവര്‍ സിനിമ നടനാകാന്‍ വേണ്ടി ചിലകാര്യങ്ങള്‍ മോഹനെ ഉപദേശിച്ചു കൊടുക്കുന്നു. അതിനു വേണ്ടി മോഹന്‍ നടത്തുന്ന പരിശ്രമങ്ങളാണ് വളരെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ സംവിധായകന്‍ ബെസ്റ്റ് ആക്ടര്‍ സിനിമയിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്.

ബെസ്റ്റ് ആക്ടര്‍ സിനിമയിലുടനീളം നല്ല കളര്‍ഫുള്‍ സീനുകളും, രസകരങ്ങളായ മുഹൂര്‍ത്തങ്ങളും ധാരാളമുണ്ട്. താമശക്ക് മാറ്റുകൂട്ടാന്‍ ലാലും, സലിം കുമാറും, നെടുമുടി വേണുവും മമ്മൂട്ടിയോടോപ്പമുണ്ട് സിനിമയിലുടനീളം. ഒരു പുതുമുഖ സംവിധയകനനെന്ന തോന്നല്‍ ഒരിക്കലും ഉണ്ടാക്കാത്ത രീതിയാലാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനം. അതിനു സംവിധായകനെ സഹായിച്ച ചായാഗ്രാഹകന്‍ അജയന്‍ വിന്‍സെനറ്റ്‌ തീര്‍ച്ചയായും അംഗീകാരം അര്‍ഹിക്കുന്നു. അതോടപ്പം തന്നെ ചിത്രസംയോജനം ചെയ്ത ഡോണ്‍ മാക്സും നല്ലരീതിയില്‍ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. "സ്വപനം ഒരുചാക്ക്... " എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റികഴിഞ്ഞു. ബിജിബലാണ് സംഗീത സംവിധായകന്‍. ബെസ്റ്റ് ആക്ടര്‍ സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരിക്കിയിരിക്കുന്നത് സംവിധായകന്‍ മാര്‍ട്ടിനും ബിപിന്‍ ചന്ദ്രനും ചേര്‍ന്നാണ്. സിനിമയുടെ ആദ്യപകുതിയില്‍ മോഹന്‍ എന്ന മാഷിന്റെ വീടും,നാടും, നടനാകാന്‍ നടത്തുന്ന ശ്രമങ്ങളും നന്നായി തിരക്കഥയില്‍ ഉള്ള്കൊള്ളിക്കാന്‍ സാധിച്ചു. പക്ഷെ, മോഹന്‍ കൊച്ചിയിലെത്തുകയും അവിടെ വെച്ച് സംഭവിക്കുന്ന കാര്യങ്ങളും എഴുതിയപ്പോള്‍ അത്ര നന്നായില്ല. സിനിമയുടെ രണ്ടാം പകുതിയില്‍ കുറെ തല്ലിപൊളി തമാശകളും, നായകന്റെ സ്‌ലോമോഷന്‍ നടതത്തിനുമോക്കെയായി പ്രാധാന്യം. എങ്കിലും, സിനിമയുടെ ക്ലൈമാക്സ്‌ പുതുമയുള്ളത് കൊണ്ട്  പ്രേക്ഷര്‍ക്കരില്‍ ഭൂരിഭാഗം പേര്‍ക്കും ഇഷ്ടപെടുന്നുണ്ട് ബെസ്റ്റ് ആക്ടര്‍ സിനിമ. തിരക്കഥ രചനയില്‍ കുറെക്കൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കില്‍ ബെസ്റ്റ് ആക്ടര്‍ സിനിമ മികച്ച സിനിമകളില്‍ ഒന്നാകുമായിരുന്നു. 

മമ്മൂട്ടിയെ കൂടാതെ പുതുമുഖം ശ്രുതി രാമകൃഷ്ണന്‍, നെടുമുടി വേണു, ശ്രീനിവാസന്‍, ലാല്‍, സലിം കുമാര്‍, സുകുമാരി, ബിജുക്കുട്ടന്‍, കെ.പി.എ.സി ലളിത, ശ്രീജിത്ത്‌ രവി, സംവിധായകര്‍ ലാല്‍ ജോസ്, രഞ്ജിത്ത്, ബ്ലെസി എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ സിനിമയില്‍. ബിഗ്‌ സ്ക്രീന്‍ സിനിമയ്ക്ക് വേണ്ടി നൌഷാദ് ആണ്  ബെസ്റ്റ് ആക്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കഥയിലുള്ള പുതുമയും നല്ല ടെക്ക്നിക്കല്‍ സപ്പോര്‍ട്ടും ഉള്ളതുകൊണ്ട് ബെസ്റ്റ് ആക്ടര്‍ സിനിമ കണ്ടിരിക്കാവുന്ന ഒന്നാണ്. വലിയ പ്രതീക്ഷകളൊന്നും വെയ്ക്കാതെ സിനിമയ്ക്ക് പോകുന്നവര്‍ക്കും, മമ്മൂട്ടിയെ സ്നേഹിക്കുന്നവര്‍ക്കും ഇഷ്ടമാകും ബെസ്റ്റ് ആക്ടര്‍.


ബെസ്റ്റ് ആക്ടര്‍ റേറ്റിംഗ് : ആവറേജ് [ 2.5  / 5 ]  

തിരക്കഥ: മാര്‍ട്ടിന്‍ പ്രക്കാട്ട് , ബിപിന്‍ ചന്ദ്രന്‍
സംവിധാനം: മാര്‍ട്ടിന്‍ പ്രക്കാട്ട്
നിര്‍മ്മാണം: നൌഷാദ്
ചായാഗ്രഹണം: അജയന്‍ വിന്‍സെനറ്റ്‌
ചിത്രസന്നിവേശം: ഡോണ്‍മാക്സ്
സംഗീതം: ബിജിബാല്‍