31 May 2011

ദി ട്രെയിന്‍


ലൗഡ് സ്പീക്കര്‍ എന്ന സിനിമയ്ക്ക് ശേഷം പത്മശ്രീ ഭരത് ഡോക്ടര്‍ മമ്മൂട്ടിയും, ജയരാജും ഒന്നിക്കുന്ന സിനിമയാണ് ദി ട്രെയിന്‍. ഈ സിനിമയില്‍ കേദാര്‍നാഥ് എന്ന പോലീസ് ഉധ്യോഗസ്തനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്‌. ബോംബെ നഗരത്തിലെ ലോക്കല്‍ ട്രെയിനില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു തീവ്രവാദ ബോംബാക്രമണത്തെ ആസ്പദമാക്കിയാണ് ഈ സിനിമയുടെ കഥ രചിച്ചിരിക്കുന്നത്. ബോംബെ നഗരത്തില്‍ ഒരു ദിവസം രാവിലെ ആറ് മണിമുതല്‍...വൈകിട്ട് ആറു മണിവരെ നടക്കുന്ന സംഭവങ്ങളാണ് ജയരാജ്‌ ഈ സിനിമയുടെ തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ലക്ഷോപലക്ഷം ജനങ്ങളാണ് ബോംബെയിലെ ലോക്കല്‍ ട്രെയിനില്‍ ദിവസവും യാത്ര ചെയ്യുന്നത്. ഓരോരുത്തരും അവരവരുടെ ജീവിത ലക്ഷ്യങ്ങള്‍ക്കായി പ്രയത്നിക്കുന്നു. ഫോണിലൂടെ മാത്രം സംസാരിച്ചിട്ടുള്ള കാമുകിയെ കാണുവാനായി യാത്ര ചെയ്യുവാന്‍ ഒരുങ്ങുന്ന പാട്ടുകാരനാണ് കാര്‍ത്തിക്ക്(ജയസുര്യ), ഉപ്പുപ്പയ്ക്ക് ഹജ്ജിനുപോകുവാന്‍ വേണ്ടി പെന്‍ഷന്‍ കൈപറ്റാന്‍ പോകുന്ന സുഹാനയും(സബിത ജയരാജ്‌) ലോക്കല്‍ ട്രെയിനില്‍ കയറുവാന്‍ തീരുമാനിക്കുന്നു, ഇവരെ കൂടാതെ, കൊച്ചുമകന് പിറന്നാള്‍ സമ്മാനവുമായി ഒരു അപ്പുപ്പനും ലോക്കല്‍ ട്രെയിനില്‍ കയറുവാന്‍ പോകുന്നു. അങ്ങനെയിരിക്കെയാണ് ഇവരൊക്കെ യാത്ര ചെയ്യുവനോരുങ്ങുന്ന വിവിധ ലോക്കല്‍ ട്രെയിനുകളില്‍ തീവ്രവാദ സംഘടന ബോംബുകള്‍ വെക്കുന്നത്. തീവ്രവാദികളെ പിടികൂടാനായി ശ്രമിക്കുകയാണ് കേദാര്‍നാഥ്(മമ്മൂട്ടി). ഇവരുടെയെല്ലാം ജീവിതത്തില്‍ ഒരു ദിവസം രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെ സംഭവിക്കുന്ന കാര്യങ്ങളാണ് ദി ട്രെയിന്‍ എന്ന സിനിമ. ഓരോ മനുഷ്യരും ഓരോ പ്രതീക്ഷയും, സ്വപ്നവും, ആഗ്രഹങ്ങളുമായാണ്  ജീവിക്കുന്നത്. ബോംബുകള്‍ പൊട്ടിത്തെറിച്ചു മിനുട്ടുകള്‍കുള്ളില്‍ എല്ലാം അവസാനിക്കുനിടത് ഈ സിനിമ അവസാനിക്കുന്നു.

ഹാര്‍വെസ്റ്റ്‌ ഡ്രീംസ്‌ ആന്‍ഡ്‌ എന്റര്ടെയിന്‍മെന്റ്സ് വേണ്ടി ജയേഷ് കോട്ടമത് നിര്‍മ്മിച്ച ദി ട്രെയിന്‍ സിനിമയില്‍ മമ്മൂട്ടിയെ കൂടാതെ ജയസുര്യ, സംവിധായകന്‍ ജയരാജിന്റെ ഭാര്യ സബിത ജയരാജ്, ജഗതി ശ്രീകുമാര്‍, സായികുമാര്‍,സലിം കുമാര്‍, കെ.പി.എ.സി. ലളിത, വത്സല മേനോന്‍, ‍അഞ്ചല്‍ സബര്‍വാള്‍, ഷീന, അഭിമന്യു എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 
    
തിരക്കഥ റേറ്റിംഗ്: ആവറേജ്
വളരെ ശക്തമായ ഒരു പ്രമേയമാണ് ദി ട്രെയിന്‍ സിനിമയുടേതു. ഇന്ത്യ മഹാരാജ്യത്തില്‍ ഓരോരുത്തരുടെയും ജീവന് ഇത്രയുമൊക്കെ സുരക്ഷയെയുള്ളൂ എന്ന് നമ്മളെ ഓര്‍മിപ്പിക്കുന്നു ഈ സിനിമ. ഇങ്ങനെയൊരു പ്രമേയം സിനിമയാക്കാന്‍ തയ്യാറായ ജയരാജിന് നന്ദി. അഞ്ചു വെക്ക്തികളുടെ പ്രതീക്ഷയും, ആഗ്രഹവും, സ്വപ്നവും തിരക്കഥയില്‍ ഉള്‍പെടുത്തിയിട്ടുണ്ട് ജയരാജ്. അഞ്ചു വ്യക്ത്തികളുടെ ജീവിതവും, തീവ്രവാദികളെ പിടിക്കാനുള്ള കേദാര്‍നാഥിന്റെ ശ്രമങ്ങളും ഓരോ രംഗങ്ങളിലായി കാണിക്കുന്നു. വിവിധയിടത്തില്‍ ഒരേ ദിവസം സംഭവിക്കുന്ന കാര്യങ്ങള്‍ ഓരോരോ രംഗങ്ങളില്‍ കാണിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കാന്‍ പ്രയാസമാണ്. അതുപോലെ തന്നെ, പല രംഗങ്ങളും ആവശ്യമില്ലാതെ വലിച്ചുനീട്ടിയിട്ടുണ്ട്. അനാവശ്യമായ കുറെ പാട്ടുകളും, കുറെ രംഗങ്ങളുമൊക്കെ ഒഴുവാക്കമായിരുന്നു ജയരാജിന്. എത്രയും നല്ലൊരു പ്രമേയത്തോട് പൂര്‍ണമായും നീതിപുലര്തിയിട്ടില്ല ജയരാജിന്റെ തിരക്കഥ.

സംവിധാനം റേറ്റിംഗ്: എബവ് ആവറേജ്
ജയരാജിന്റെ മുന്‍കാല സിനിമകള്‍ പോലെയുള്ളൊരു സിനിമയല്ല ദി ട്രെയിന്‍. ശക്തമായ ഒരു പ്രമേയം, മോശമല്ലാതെ തിരക്കഥയിലൂടെ രൂപപെടുത്തിയെടുക്കാന്‍ ജയരാജിന് സാധിച്ചിട്ടുണ്ട്. ട്രെയിന്‍ എന്ന സിനിമ ഒരു ഹൈപ്പര്‍ ലിങ്ക് സിനിമയുടെ ഗണത്തില്‍ പെടുത്താം. പലയിടങ്ങളിലായി സംഭവിക്കുന്ന കാര്യങ്ങള്‍ കോര്‍തിണക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല. അതില്‍ ഒരുപരുധിവരെ വിജയിച്ചിട്ടുണ്ട് ജയരാജ്. എങ്കിലും, മുന്‍കാല ജയരാജ് സിനിമകളില്‍ കാണുന്ന സംവിധാന മികവു ഈ സിനിമയില്‍ കണ്ടില്ല. അത് ഒരുപക്ഷെ തിരക്കഥയിലുള്ള പ്രശ്നങ്ങള്‍ കൊണ്ടായിരിക്കാം.ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ച തനു പാലകും,സിനു മുരുക്കുംപുഴയും പ്രശംസയര്‍ഹിക്കുന്നു
            
അഭിനേതാക്കളുടെ പ്രകടനം: ആവറേജ് 
ഈ സിനിമയില്‍ ശക്തമായ അഭിനയകാനുള്ള രംഗങ്ങള്‍ ഒന്നുമില്ല. ജയസുര്യ മാത്രമാണ് ഭേദപെട്ട പ്രകടനം കാഴ്ച്ചവെചിരിക്കുന്നത്. ഇതില്‍ അഭിനയിച്ചിട്ടുള്ള പുതുമുഖ താരങ്ങളുടെ അഭിനയം ശരാശരിയില്‍ താഴെയായിരുന്നു. സംവിധായകനെന്ന നിലയില്‍ ജയരാജ് അതിനു വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌ എന്ന് തോന്നുനില്ല. എങ്കിലും കുറേക്കൂടി സിനിമയില്‍ പരിച്ചയസംബത്തുള്ള നടീനടന്മാരെ അഭിനയിപിചിരുനെങ്കില്‍ ഈ സിനിമ കുറേക്കൂടി പ്രേക്ഷക ശ്രദ്ധനേടിയേനെ.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. പ്രമേയം
2. കഥ, സംവിധാനം 
3. ചായാഗ്രഹണം

 സിനിമയുടെ മൈനസ് പോയിന്റ്സ്
1. കഥയില്‍ ആവശ്യമില്ലാത്ത പാട്ടുകള്‍ 
2. തിരക്കഥയില്‍ പ്രാധാന്യമില്ലാത്ത രംഗങ്ങള്‍ 


ദി ട്രെയിന്‍ റിവ്യൂ: തമാശകളോ, അടിയോ, ഇടിയോ ഒന്നുമില്ലാത്ത വേഗത കുറവുള്ള സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ മാത്രം ഈ സിനിമ കാണുക. ശക്തമായ പ്രമേയമാണെങ്കിലും, ഒരു സിനിമ എന്ന രീതിയില്‍ ജയരാജ് എന്ന സംവിധായകനില്‍ നിന്നും പ്രേക്ഷകര്‍ ഇതിലും കൂടുതല്‍ പ്രതീക്ഷിക്കുന്നു.

ദി ട്രെയിന്‍ റേറ്റിംഗ്: ആവറേജ് [2.5/ 5]

രചന, സംവിധാനം: ജയരാജ്‌
ബാനര്‍: ഹാര്‍വെസ്റ്റ്‌ ഡ്രീംസ്‌ ആന്‍ഡ്‌ എന്റര്ടെയിന്‍മെന്റ്സ്
നിര്‍മ്മാണം: ജയേഷ് കൊട്ടമത്
ചായാഗ്രഹണം: തനു പാലക് ,സിനു മുരുക്കുംപുഴ
വരികള്‍: റഫീക്ക് അഹമ്മദ്‌
സംഗീതം: ശ്രീനിവാസ്

26 May 2011

ജനപ്രിയന്‍

സ്പോട്ട് ലൈറ്റ് വിഷന്സിന്റെ ബാനറില്‍ മാമ്മന്‍ ജോണ്‍, റീന ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചു നവാഗതനായ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത സിനിമയാണ് ജനപ്രിയന്‍. ജയസുര്യ നായകനാകുന്ന ജനപ്രിയനില്‍ ഭാമയാണ് നായിക. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്റ്സ്, ഫോര്‍ ഫ്രെണ്ട്സ് എന്നീ സിനിമകള്‍ക്ക്‌ ശേഷം ജയസുര്യയെ പ്രധാന കഥാപാത്രമാക്കി എഴുതിയ തിരക്കഥയാണ് ഈ സിനിമയുടെത്. തൊടുപുഴയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജീവിക്കുന്ന പ്രിയന്‍ എന്ന വിളിപേരില്‍ അറിയപെടുന്ന പ്രിയദര്‍ശന്‍ എന്ന ചെറുപ്പകാരന്റെ കഥയാണ് ജനപ്രിയന്‍.

ഏതു മാന്യമായതും സത്യസന്ധമായതുമായ ജോലിയും ചെയ്തു അധ്വാനിച്ചു കുടുംബം പോറ്റുന്നയാളാണ് പ്രിയന്‍. അങ്ങനെയിരിക്കെ പ്രിയന് താലൂക് ഓഫീസില്‍ ജോലി കിട്ടുന്നു. വൈശാഖന്‍ എന്നയാളുടെ ഒഴിവിലാണ് പ്രിയന് അവിടെ ജോലി കിട്ടുന്നത്. വൈശാഖന്‍ ഒരു സിനിമ സംവിധായകന്‍ ആകണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന ഒരാളാണ്. സിനിമ സംവിധാനം ചെയ്യാന്‍ വേണ്ടി വൈശാഖന്‍ കുറെ ദിവസങ്ങള്‍ക്കു ജോലിയില്‍ നിന്നും ഒഴിവു എടുക്കുന്നു. ആ ഒഴുവിലേക്കാണ് പ്രിയദര്‍ശന്‍ എത്തുന്നത്. അങ്ങനെ ജീവിതത്തില്‍ പുതിയ പല പ്രതീക്ഷയുമായി ജീവിക്കുന്ന പ്രിയദര്‍ശന് മീര എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നു. നിഷ്കളംഗനും, സത്യസന്ധനും, ധാരാളം സംസാരിക്കുന്നവനുമായ പ്രിയദര്‍ശന്‍ ഓഫീസിലെ എല്ലാവരുടെയും പ്രിയപെട്ടവനാകുന്നു. അതുപോലെ തന്നെ മീരയുടെയും പ്രിയനാകുന്നു. അങ്ങനെയിരിക്കെയാണ് ഒഴുവില്‍ പോയ വൈശാഖന്‍ തിരിച്ചുവരുന്നത്. അതോടെ, പ്രിയദര്‍ശന്റെ ജോലിയുടെ കാര്യം കുഴപ്പത്തിലാകുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.

തിരക്കഥ: ആവറേജ്
ജനപ്രിയന്‍ എന്ന സിനിമ കൊണ്ട് കൃഷ്ണ പൂജപ്പുരയ്ക്ക് അഭിമാനികാവുന്ന ഒരേയൊരു കാര്യം പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയാണ്. ആര്‍ക്കും ഇഷ്ടമാകുന്ന തരത്തിലുള്ള സ്വഭാവഗുണങ്ങള്‍ ഉള്ള ആ കഥാപാത്രം തന്നെയാണ് ഈ സിനിമയുടെ അടിസ്ഥാനം. ആ കഥാപാത്രത്തില്‍ നിന്നാണ് കൃഷ്ണ പൂജപ്പുര ഈ സിനിമയ്ക്ക് വേണ്ടി മറ്റു കഥാപാത്രങ്ങളെയും, കഥ സന്ദര്‍ഭങ്ങളും ഉണ്ടാക്കിയത്. പ്രിയദര്‍ശനും മീരയും തമ്മിലുള്ള പ്രണയവും, വൈശാഖന്റെ സിനിമ മോഹവുമെല്ലാം കാണിക്കുന്ന രംഗങ്ങള്‍ കുറേക്കൂടി നന്നാക്കാമായിരുന്നു. പുതുമയുള്ള കഥകള്‍ മാത്രം സിനിമയാക്കിയാലെ വിജയിക്കുകയുള്ളൂ എന്ന സത്യം മനസിലാക്കിയിട്ടും എന്തുകൊണ്ടാണ് കൃഷ്ണ പൂജപ്പുരയെ പോലുള്ളവര്‍ കണ്ടുമടുത്ത കഥകള്‍ സിനിമയാക്കുന്നത് എന്ന് മനസിലാകുന്നില്ല.


സംവിധാനം: ബിലോ ആവറേജ്
നവാഗത സംവിധായകന്‍ എന്ന നിലയില്‍ ബോബന്‍ സാമുവലിനു നല്ല ഒരു അവസരം തന്നെയാണ് ലഭിച്ചത്. പക്ഷെ, അത് പൂര്‍ണമായി ഉപയോഗപെടുത്തന്‍ സാധിച്ചില്ല. എങ്കിലും, ഒരു പുതിയ സംവിധായകനെന്ന് തോന്നിക്കാതെ കണ്ടിരാകാവുന്ന രീതിയില്‍ സിനിമയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് ബോബനും കൂട്ടര്‍ക്കും. പ്രിയദര്‍ശന്‍ എന്ന നല്ല ഒരു കഥപാത്രത്തെ കിട്ടിയിട്ടും അതിനു പറ്റിയ സന്ദര്‍ഭങ്ങള്‍ സിനിമയില്‍ ഉള്‍കൊള്ളിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടില്ല. നല്ല പാട്ടുകള്‍ ഉള്ള്പെടുത്തി, അത് നല്ല രീതിയില്‍ ചിത്രീകരിക്കാനോ ഉള്ള ശ്രമം പോലും സംവിധായകന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ല. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് ഉയരാനുണ്ട് ബോബന്‍ സമുവലിന്. 



അഭിനേതാക്കളുടെ പ്രകടനം: എബവ് ആവറേജ്  [ജയസുര്യ - ഗുഡ്]
ജയസുര്യയ്ക്ക് ഇത്രയും നല്ല ഒരു കഥാപാത്രം അടുത്തകാലത്തൊന്നും ലഭിച്ചിട്ടില്ല. ആ അവസരം ജയസുര്യ നല്ല രീതിയില്‍ പ്രയോജനപെടുത്തുകയും ചെയ്തു. ഈ കഥപാത്രത്തിനു വേണ്ടി ഒരുപാട് പ്രയത്നിച്ചിട്ടുണ്ട് ജയസുര്യ. ജയസുര്യക്ക് എന്നും അഭിമാനിക്കാം ജനപ്രിയന്‍ എന്ന സിനിമയിലെ പ്രിയദര്‍ശന്‍ എന്ന കഥപാത്രത്തെയോര്‍ത്ത്. ജയസുര്യയെ കൂടാതെ മനോജ്‌.കെ.ജയന്‍, ലാലു അലക്സ്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, ദേവന്‍, ഭീമന്‍ രഘു, അനൂപ്‌ ചന്ദ്രന്‍, കലാഭവന്‍ ഷാജോണ്‍, ഭാമ, സരയു, ഗീത വിജയന്‍, റോസ്‌ലിന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. മനോജ്‌.കെ.ജയനും, ജഗതി ശ്രീകുമാറും, ലാലു അലക്സും, സലിം കുമാറും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.


സിനിമയുടെ പ്ലസ്‌ പോയിന്‍സ്
1. ജയസുര്യയുടെ അഭിനയം
.
2. പ്രിയദര്‍ശന്‍ എന്ന
കഥാപാത്രം.  
3. ജയസുര്യ-ഭാമ കൂട്ടുകെട്ട് 


സിനിമയുടെ മൈനസ് പോയിന്‍സ്
1.  സംവിധായകന്റെ പരിചയകുറവ്
2 . പാട്ടുകള്‍
3 . ഒരുപാട് സിനിമകളില്‍ കണ്ടു മടുത്ത ക്ലൈമാക്സ്. 


ജനപ്രിയന്‍ റിവ്യൂ:  ഒരുപാട് തമാശകളോ, കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന സംഭവങ്ങളോ ഒന്നുമില്ലാത്ത ഒരു സാധാരണ സിനിമ. ജനപ്രിയന്‍ കാണുന്ന പ്രേക്ഷകര്‍ക്കു..., ഈ സിനിമ ഇഷ്ടമായിലെങ്കിലും... ,പ്രിയദര്‍ശന്‍ എന്ന കഥാപാത്രത്തെയും, ജയസുര്യ എന്ന അഭിനേതാവിനെയും  ഇഷ്ടമാകുമെന്നുറപ്പ്.

ജനപ്രിയന്‍ റേറ്റിംഗ്: ആവറേജ് [ 2.5 / 5 ]

സംവിധാനം: ബോബന്‍ സാമുവല്‍.
നിര്‍മ്മാണം: മാമ്മന്‍ ജോണ്‍, റീന ജോണ്‍.
കഥ, തിരക്കഥ, സംഭാഷണം: കൃഷ്ണ പൂജപ്പുര.
സംഗീതം: ഗൌതം.
ചായാഗ്രഹണം: പ്രദീപ്‌ നായര്‍.
ചിത്രസന്നിവേശം: വി.ട്ടി.ശ്രീജിത്ത്‌.
വിതരണം: കലാസംഗം റിലീസ്.

21 May 2011

സീനിയേഴ്സ്

പത്മനാഭന്‍[പപ്പു], റെക്സ്, ഇടിക്കുള, മുന്ന എന്ന നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ നടന്ന കുറെ സംഭവങ്ങളാണ് വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്സ് എന്ന സിനിമയുടെ കഥ. ബിസിനെസ്സുകാരനായ ഇടിക്കുളയും, ലേഡീസ് ഷോപ്പ് നടത്തുന്ന മുന്നയും, ചിത്രകാരനായ റെക്സും..., അവരുടെ സുഹൃത്തായ പത്മനഭാന്റെ വരവും കാത്തിരിക്കുന്നു. കുറെ നാളുകള്‍ക്കു ശേഷം...ഒരു കൊലകുറ്റത്തിന്റെ ശിക്ഷ കഴിഞ്ഞു പത്മനാഭന്‍ ജയിലില്‍ നിന്നിറങ്ങി കൂട്ടുകാരെ കാണാന്‍ വരുന്നു. അങ്ങനെ അവര്‍ നാലുപേരും ജീവിതം അടിച്ചുപൊളിക്കാന്‍ വേണ്ടി പത്മനാഭന്റെ ആഗ്രഹപ്രകാരം  അവര്‍ പഠിച്ച കോളേജില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പഠിക്കാന്‍ പോകുന്നു.  പക്ഷെ...ഒരു പ്രത്യേക ലക്ഷ്യവുമായാണ് പപ്പു അവര്‍ മൂന്ന് പേരെയും കോളേജിലേക്ക് വീണ്ടും കൊണ്ടുവരുന്നത്. എന്താണ് ആ ലക്‌ഷ്യം? എന്തിനാണ് പത്മനാഭന്‍ മുന്നയും, റെക്സിനെയും, ഇടിക്കുളയെയും കോളേജിലേക്ക്  കൊണ്ടുവരുന്നത്? ഇതാണ് ഈ സിനിമയുടെ സസ്പെന്‍സ്. 

വൈശാഖ് മൂവീസിന്റെ ബാനറില്‍ പി. രാജന്‍ നിര്‍മിച്ച സീനിയേഴ്സ് എന്ന സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് സച്ചി-സേതു ടീമാണ്. പോക്കിരി രാജ സംവിധാനം ചെയ്ത വൈശാഖ് ആണ് ഈ സിനിമയുടെ സംവിധായകന്‍. പത്മനാഭാനായി പത്മശ്രീ ജയറാമും, റെക്സായി കുഞ്ചാക്കോ ബോബനും, ഇടിക്കുളയായി ബിജു മേനോനും, മുന്നയായി മനോജ്‌.കെ.ജയനുമാണ് അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിക്ക്, വിജയരാഘവന്‍, ലാലു അലക്സ്, ജഗതി ശ്രീകുമാര്‍, ഷമ്മി തിലകന്‍, ശ്രീജിത്ത്‌ രവി, എബ്രഹാം, പത്മപ്രിയ, അനന്യ, മീര നന്ദന്‍, ജ്യോതിര്‍മയി, രാധ വര്‍മ, ലക്ഷ്മിപ്രിയ, തെസ്നി ഖാന്‍  എന്നിവരും അഭിനയിച്ചിരിക്കുന്നു.

തിരക്കഥ റേറ്റിംഗ് : എബവ് ആവറേജ്
ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. നര്‍മ്മത്തിനൊപ്പം തന്നെ കുറെ സസ്പെന്‍സ് നിറഞ്ഞ രംഗങ്ങളും, കോളേജു കാമ്പസ്സില്‍ നടക്കാവുന്ന കുസൃതികളും, പാട്ടും, ഡാന്‍സും, സംഘട്ടന രംഗങ്ങളും... എല്ലാം തിരക്കഥയില്‍ ഉള്‍കൊള്ളിക്കാന്‍ സാധിച്ചിട്ടുണ്ട് സച്ചി-സേതു ടീമിന്. ഈ സിനിമ നല്ല കളര്‍ഫുള്ളായും, വിശ്വസനീയമായും  സംവിധാനം ചെയ്യാന്‍ സാധിച്ചത് ഇതിന്റെ തിരക്കഥയില്‍ പറയത്തക്ക തെറ്റുകുറ്റങ്ങളൊന്നും ഇല്ലാത്തത് കൊണ്ടുതന്നെ. ഇങ്ങനെ ഒരു തിരക്കഥ ഒരുക്കിയ സച്ചിക്കും സേതുവിനും അവകാശപെട്ടതാണ് ഈ സിനിമയുടെ വിജയത്തിന്റെ ഒരു പങ്ക്. 

സംവിധാനം റേറ്റിംഗ് : എബവ് ആവറേജ്
ഒരു പുതുമുഖ സംവിധായകനാണെന്ന് തോന്നിക്കാത്ത വിധത്തില്‍ എല്ലാ രംഗങ്ങളും മോശമാക്കാതെ സംവിധാനം ചെയ്യാന്‍ സാധിച്ചിട്ടുണ്ട് വൈശാഖിന്. ഈ സിനിമയ്ക്ക് ആവശ്യമായ എല്ലാ ഘടഗങ്ങളും ഒരേ അളവില്‍ ചേര്‍ത്ത് വളരെ രസകരമായി ചിത്രീകരിക്കാന്‍ സാധിച്ച വൈശാഖനും ഉണ്ട് ഈ സിനിമയുടെ വിജയത്തില്‍ ഒരു പ്രധാന പങ്ക്. ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ച ഷാജിയും, ചിത്രസന്നിവേശം ചെയ്ത മഹേഷ്‌ നാരായണനും പ്രശംസ അര്‍ഹിക്കുന്നു. നല്ലരീതിയിലുള്ള ചായഗ്രഹണവും, ചിത്രസന്നിവേശവും ഇല്ലായിരുനെങ്കില്‍ ഈ സിനിമ വൈശാഖന് ഇത്ര നന്നായി സംവിധാനം ചെയ്യാന്‍ സാധിചിട്ടുണ്ടാവില്ല. ഈ സിനിമയിലെ ആദ്യപകുതിയില്‍ കാമ്പസ്സില്‍ കാണിക്കുന്ന കുറെ കോമാളിത്തരങ്ങള്‍ എല്ലാം കുറെക്കൂടെ രസകരമാക്കിയിരുന്നെങ്കില്‍ ഈ സിനിമ ഇതിലും മികച്ചതാക്കാമായിരുന്നു. ഈ സിനിമയിലെ ഭൂരിഭാഗം തമാശകളെല്ലാം ഡബിള്‍ മീനിംഗ് ഉള്ളതായത് കൊണ്ട് ഒന്നോ രണ്ടോ തമാശകള്‍ മാത്രമേ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഓര്‍ക്കുകയുള്ളൂ.

അഭിനേതാക്കളുടെ പ്രകടനം : ഗുഡ്
ഇടിക്കുളയെ അതിമനോഹരമാക്കി പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ ബിജു മേനോനാണ് ഈ സിനിമയിലെ താരം. മുന്നയായി മനോജ്‌.കെ. ജയനും, റെക്സായി കുഞ്ചാക്കോ ബോബനും നന്നായിത്തന്നെ അഭിനയിച്ചിട്ടുണ്ട്. ജയറാമും, സിദ്ദിക്കും, വിജയരാഘവനും, സുരാജും, ജഗതിയും അവരവരുടെ രംഗങ്ങള്‍ നന്നാക്കിയിട്ടുണ്ട്.

പാട്ടുകള്‍: ബിലോ ആവറേജ്
ഈ സിനിമയിലെ മൂന്ന് പാട്ടുകളും മൂന്ന് സംഗീത സംവിധായകരാണ് സംഗീതം നല്‍കിയിരിക്കുന്നത്. അതില്‍ ഏറ്റവും മികച്ചത് അല്‍ഫോന്‍സ്‌ സംഗീത സംവിധാനം നിര്‍വഹിച്ച ഒരു തീം സോങ്ങാണ്‌. മറ്റു രെണ്ട്‌ പാട്ടുകളും ശരാശരി നിലവാരത്തില്‍ താഴെയാണ്. എന്തക്കയോ കുറെ ബഹളങ്ങള്‍ നിറഞ്ഞ രണ്ടു പാട്ടുകള്‍. ഒന്ന് കോളേജു കാമ്പസ്സില്‍ നടക്കുന്ന പാട്ടും, മറ്റൊന്ന് ഒരു ഐറ്റം ഡാന്സുമാണ്. യഥാക്രമം അലക്സ് പോളും, ജാസ്സി ഗിഫ്ടുമാണ് സംഗീതം നല്‍കിയിരിക്കുന്നത്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ് :
1. കഥയിലുള്ള പുതുമയും, ഫ്രഷ്‌ നെസ്സും.
2. സസ്പെന്‍സ് അവസാനം വരെ നിലനിര്‍ത്തിയിരിക്കുന്ന രീതി.
3. ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ സംവിധാന ശൈലി.
4. ബിജു മേനോന്‍- മനോജ്‌ കെ. ജയന്‍ എന്നിവരുടെ പ്രകടനം.
5. അല്‍ഫോന്‍സ്‌ ഒരുക്കിയ തീം മ്യൂസിക്‌. 

   സിനിമയുടെ മൈനസ് പോയിന്റ്സ് :
1. ഡബിള്‍ മീനിംഗ് ഉള്ള തമാശകള്‍
2. പാട്ടുകള്‍
3. കഥയില്‍ പ്രാധാന്യം ഇല്ലാത്ത, തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയ കുറെ രംഗങ്ങള്‍

സീനിയേഴ്സ് റിവ്യൂ : യുവാക്കള്‍ക്കും, കുടുംബങ്ങള്‍ക്കും ഒരേപോലെ ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും ചേര്‍ത്ത ഒരു നല്ല എന്റര്‍ടെയിനര്‍

സീനിയേഴ്സ് റേറ്റിംഗ് : എബവ് ആവറേജ് [3 / 5]

സംവിധാനം: വൈശാഖ്
നിര്‍മ്മാണം: പി.രാജന്‍
ബാനര്‍: വൈശാഖ് മൂവീസ്
കഥ, തിരക്കഥ, സംഭാഷണം: സച്ചി-സേതു
ചായാഗ്രഹണം: ഷാജി

ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
സംഗീതം: അല്‍ഫോന്‍സ്‌, അലക്സ് പോള്‍, ജാസ്സി ഗിഫ്റ്റ്

17 May 2011

മാണിക്യക്കല്ല്

ഒരു കൊച്ചു ഗ്രാമത്തില്‍ നടക്കുന്ന നന്മയുടെയും, സൗഹൃദത്തിന്റെയും കഥയുമായി പുറത്തിറങ്ങിയ കഥ പറയുമ്പോള്‍ എന്ന സിനിമയ്ക്ക് ശേഷം എം.മോഹനന്‍ സംവിധാനം ചെയ്ത സിനിമയാണ് മാണിക്യക്കല്ല്. പ്രിഥ്വിരാജ് നായകനാകുന്ന മാണിക്യക്കല്ലില്‍ സംവൃത സുനിലാണ് നായിക. ഇവരെ കൂടാതെ,നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഭരത്  സലിം കുമാര്‍, സായി കുമാര്‍, ദേവന്‍, നാരായണന്‍കുട്ടി, കൊച്ചുപ്രേമന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, കോട്ടയം‍ നസീര്‍, അനില്‍ മുരളി, അനൂപ്‌ ചന്ദ്രന്‍, പി.ശ്രീകുമാര്‍, അനില്‍ പനച്ചൂരാന്‍, എം. ജയചന്ദ്രന്‍, മനുരാജ്, കെ.പി.എ.സി.ലളിത, ബിന്ദു പണിക്കര്‍ എന്നിവരുമുണ്ട്.

ഗൌരി മീനാക്ഷി മൂവീസിന് വേണ്ടി എസ്. ഗിരീഷ്‌ ലാലാണ് മാണിക്യക്കല്ല് നിര്‍മിച്ചിരിക്കുന്നത്. സംവിധായകന്‍ എം. മോഹനന്‍ തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ രചന നിര്‍വഹിച്ചിരിക്കുന്നത്. ഒരിക്കല്‍ നല്ല സംവിധായകനാണെന്ന് തെളിയച്ച മോഹനന്‍ ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ തന്നെയാണ് മാണിക്യക്കല്ല് ഒരുക്കിയിരിക്കുന്നത്. വണ്ണാമല എന്ന കൊച്ചു ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹൈ സ്കൂളും, നല്ലവരായ നാട്ടുകാരും ഒക്കെയടങ്ങുന്ന ഒരു കഥപശ്ചാത്തലം. വണ്ണാമല സ്കൂളില്‍ പഠിക്കുന്ന കുട്ടികളാകട്ടെ പഠിക്കാന്‍ വളരെ പിന്നോട്ടും. വല്ലപോഴുമാണ് അധ്യാപകരും, കുട്ടികളും സ്കൂളില്‍ വരാറ് . അങ്ങനെയുള്ള ഒരു സ്ഥലത്തേക്കാണ്‌ വിനയചന്ദ്രന്‍[പ്രിഥ്വിരാജ്] അധ്യാപക ജോലിയുമായി എത്തുന്നത്. ആ സ്കൂളിലെ പ്രധാന അധ്യാപകനടക്കം എല്ലാ അധ്യാപകരും മടിയന്മാരായി കഴിഞ്ഞിരിക്കുന്നു. ഒരു ലക്ഷ്യവുമായിയാണ് വിനയചന്ദ്രന്‍ വണ്ണാന്‍മലയില്‍ എത്തുന്നത്. ആ ലക്ഷ്യത്തില്‍ എത്തുവാനായി വിനയചന്ദ്രന്‍ ആ സ്കൂളിനെയും, കുട്ടികളെയും, അധ്യാപകരെയും, നാട്ടുകാരെയും സ്നേഹത്തിന്റെ ഭാഷയില്‍ നേര്‍വഴിക്കു നയിക്കുന്നു. ഇതാണ് മാണിക്യക്കല്ല് എന്ന സിനിമയുടെ കഥ.

തിരക്കഥയോട് നീതിപുലര്‍ത്തുന്ന രീതിയിലാണ് എം.മോഹനന്‍ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഗ്രാമത്തിലെ നന്മ മുഴുവന്‍ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് പി. സുകുമാര്‍ എന്ന ചായാഗ്രാഹകന്‍. സമീപകാലത്തിറങ്ങുന്ന വേഗതയുള്ള സിനിമകളുടെ രീതിയിലല്ല ഈ സിനിമയെ സംവിധായകന്‍ സമീപിച്ചിരിക്കുന്നത്. 

പ്രിഥ്വിരാജ് ഉള്ള്പടെ എല്ലാ അഭിനേതാക്കളും മോശമല്ലാത്ത പ്രകടനമാണ് ഈ സിനിമയില്‍ കാഴ്ച്ചവെചിരിക്കുന്നത്. നല്ല ടെക്ക്നിഷ്യന്സും അഭിനേതാക്കളും ഉണ്ടായിട്ടും മാണിക്യക്കല്ല് ഒരു നല്ല സിനിമയാകതിരുന്നത് ഈ സിനിമയുടെ കഥയിലും തിരക്കഥയിലുമുള്ള പോരായ്മകള്‍ തന്നെ. കാണുന്ന പ്രേക്ഷകര്‍ക്ക്‌ അടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന വളരെ എളുപ്പത്തില്‍ മനസിലാകും. പുതുമയുള്ള കഥയല്ലത്തതാണ് ഈ സിനിമയുടെ പ്രധാന പ്രശ്നം. എങ്കിലും ഒരു കുടുംബത്തിനു ആസ്വദിക്കാനുള്ള ചേരുവകള്‍ ഈ സിനിമയിലുണ്ട്.

അടിയും ഇടിയും, തട്ടിക്കൂട്ട് തമാശകളൊന്നും ഇല്ലാത്ത സിനിമകളും, ലളിതമായ രീതിയില്‍ പറഞ്ഞുപോകുന്ന കഥകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്കും ഇഷ്ടമാകും മാണിക്യക്കല്ല്.

മാണിക്യക്കല്ല് റേറ്റിംഗ്: എബവ് ആവറേജ് [ 3 / 5 ]

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: എം.മോഹനന്‍
നിര്‍മ്മാണം: ഗിരീഷ്‌ ലാല്‍
ചായാഗ്രഹണം: പി.സുകുമാര്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: അനില്‍ പനച്ചൂരാന്‍
സംഗീതം: എം.ജയചന്ദ്രന്‍